അങ്കമാലി: കഴിഞ്ഞ പത്തു വർഷത്തെ ഭരണനേട്ടങ്ങൾ മാത്രം കണക്കിലെടുത്താൽ എൽ ഡി എഫിന് തുടർഭരണം ഉറപ്പാണെന്ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു പറഞ്ഞു.പൊതുവിദ്യാഭ്യാസമേഖല, പൊതുആരോഗ്യമേഖലയിലും അഭൂതപൂർവമായ നേട്ടങ്ങൾ കൈവരിച്ചു. പൊതുവിദ്യാഭ്യാസത്തിലേയ്ക്ക് പുതുതായി 11.5 ലക്ഷം വിദ്യാർത്ഥികൾ കടന്നുവന്നു. ഒരു വർഷം സർക്കാർ ആശുപത്രിയെ ആശ്രയിക്കുന്നവരുടെ എണ്ണം 13 കോടിയാണ്. മലബാറിലും കൊച്ചിയിലും കാൻസർ സെന്ററുകൾ സ്ഥാപിച്ചു.സാമൂഹ്യ പെൻഷൻ 600 രൂപയിൽ നിന്ന് 2000 രൂപയായി ഉയർന്നു.കേരളം അതിദാരിദ്ര്യവിമുക്ത സംസ്ഥാനമായി മാറി.ഇടതുമുന്നണിയുടെ ഭരണനേട്ടങ്ങളെ തോൽപ്പിക്കാൻ എതിരാളികൾ നുണപ്രചാരണം നടത്തിയും വ്യാജ കേസുകളുമായി സുപ്രീംകോടതിയെ അടക്കം സമീപിച്ചും ശ്രമിച്ചിട്ടും നിരന്തരം പരാജയപ്പെട്ടു.തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സകല മതവർഗീയശക്തികളുമായി കൂട്ടുകൂടുന്നു.
അങ്കമാലിയിൽ എൽ ഡി എഫ് സ്ഥാനാർഥി സാജു പോളിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു ഉദ്ഘാടനം ചെയ്തു. സി പി ഐ ജില്ലാ കമ്മിറ്റിയംഗം എം മുകേഷ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രിയും ജനതാദൾ നേതാവുമായ ജോസ് തെറ്റയിൽ, സി പി ഐ (എം) ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ കെ ഷിബു, സി പി ഐ (എം)ഏരിയ സെക്രട്ടറി കെ പി റെജീഷ്, കെ എ ചാക്കോച്ചൻ,കെ തു ളസി,സി കെ സലിംകുമാർ,കേരള കോണ്ഗ്രസ് എം ജില്ലാ പ്രസിഡന്റ് ടോമി കെ തോമസ്,കോണ്ഗ്രസ് എസ് സംസ്ഥാന സെക്രട്ടറി മാത്യുസ് കോലഞ്ചേരി, ബെന്നി മൂഞ്ഞേലി,വർഗീസ് ജോർജ് പൈനാടത്ത്,പോൾ വർഗീസ്,തങ്കച്ചൻ ആലപ്പാടൻ,സെബാസ്റ്റ്യൻ കന്നപ്പിള്ളി,മാർട്ടിൻ ബി മുണ്ടാടൻ, ബിജു പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു. ജോസഫ് ചിറയത്ത് ചെയർമാനും കെ കെ ഷിബു സെക്രട്ടറിയുമായ 501 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.



