ആലുവ: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞ് വീണ് ബിന്ദു എന്ന സ്ത്രീ മരിക്കാനിടയായ സാഹചര്യത്തിൽ പ്രതിഷേധിച്ചും, ആരോഗ്യ മേഖലയിലെ തകർച്ചയിലും പ്രതിഷേധിച്ച് മന്ത്രി വി.എൻ വാസവനെതിരെ അങ്കമാലി അഡലക്‌സ് കൺവെൻഷൻ സെന്ററിന് മുന്നിൽ വച്ച് കരിങ്കൊടികാണിച്ചതിനെ തുടർന്ന് അറസ്റ്റിലായവർക്ക് യൂത്ത് കോൺഗ്രസ് താക്കന്മാർക്ക് ജാമ്യം ലഭിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ലിന്റോ പി ആന്റു, ഭാരവാഹികളായ സോണി പനന്താനം, ജോണി ക്രിസ്റ്റഫർ വിപിൻദാസ്, റിൻസ് ജോസ് തുടങ്ങിയവർക്കാണ് ഉപാധികളോടെ കോടതി ജാമ്യം നൽകിയത്. ആലുവ സബ് ജയിലിനു മുന്നിൽ വച്ച് ബെന്നി ബഹനാൻ എംപി, റോജി എം ജോൺ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ജയിലിലെത്തി സന്ദർശിച്ചു.



