കാലടി∙ഹൃദയാഘാതം വന്ന രോഗിയെ സ്വന്തം കാറിൽ അടിയന്തര വിദഗ്ധചികിത്സയ്ക്കെത്തിച്ച് യുവ ഡോക്ടർ. കാലടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഷെഹൻഷാ പരീതാണ് രോഗിക്ക് തക്കസമയത്ത് ചികിത്സകിട്ടാൻ തുണയായത്. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിയ രോഗി ഒക്കൽ പിലാപ്പിള്ളി ഗോപിയെ ഡോക്ടർ പരിശോധിക്കുകയും തുടർന്ന് ഇസിജി എടുക്കുകയും ചെയ്തപ്പോൾ കടുത്ത ഹൃദയാഘാതമാണെന്ന് മനസ്സിലായി. അടിയന്തര വിദഗ്ധചികിത്സ ആവശ്യമായതിനാൽ അങ്കമാലി എൽഎഫ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ആംബുലൻസ് കിട്ടിയില്ല.
രോഗിയുടെ ജീവൻ അപകടത്തിലാണെന്ന് ബോദ്ധ്യപ്പെട്ട ഡോക്ടർ ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്റർ ടി.വി. അമ്പിളിയേയും കൂട്ടി സ്വന്തം കാറിൽ രോഗിയേയും കൊണ്ട് അങ്കമാലി എൽ.എഫ്. ആശുപത്രിയിലേക്ക് പാഞ്ഞു. കടുത്ത ഗതാഗത കുരുക്കിനെ മറികടന്ന് നിമിഷങ്ങൾക്കകം ആശുപത്രിയിലെത്തിച്ച തിനാൽ അടിയന്തിര ആൻജിയോപ്ലാസ്റ്ററിക്ക് വിധേയനായ ഗോപി ഇപ്പോൾ അങ്കമാലി എൽ .എഫ് ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു,
ഡോക്ട്ടറേയും നേഴ്‌സിനെയും ബ്ലോക്ക് പഞ്ചായത്തംഗം സിജോ ചൊവ്വരാന്റെ നേതൃത്വത്തിൽ ആശുപത്രിയിലെത്തി ആദരിച്ചു



