മലയാറ്റൂർ: മലയാറ്റൂർ സെബിയൂരിൽ അഞ്ജാത ജീവിയെ കണ്ടത് നാട്ടുകാരെ ഭീതിയിലാക്കി. രാവിലെ നടക്കാൻ ഇറങ്ങിയവരാണ് അഞ്ജാത ജീവിയെ കണ്ടത്. മന്നംകുടി സത്യവാന്റെ വീടിന്റെ മുൻവശത്താണ് രണ്ട് അഞ്ജാത ജീവികൾ നടന്നു പോകുന്നതായി കണ്ടത്. റോഡ് മുറിച്ച് പാടത്തേക്കാണ് പോയത്. പുലിയെയാണ് കണ്ടതെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. കാട്ട്പട്ടിയാണെന്ന നിഗമനത്തിനാണ് വനം വകുപ്പ്. വനം വകുപ്പ് പ്രദേശത്ത് ക്യാമറകൾ സ്ഥാപിക്കും. നിരവധിപേർ താമസിക്കുന്ന ജനവാസ മേഖലയാണിത്. വനം വകുപ്പ് ശക്തമായ പരിശോധനകൾ നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.



