
കാലടി :പാലത്തിൽ വീണ്ടും കുഴികൾ രൂപപ്പെട്ടതോടെ ആരംഭിച്ചിട്ടുള്ള ഗതാഗതം കുരുക്ക് പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് അധികൃതരോടാവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി.പാലത്തിലേയും എം.സി.റോഡിലേയും അറ്റകുറ്റപണികള്‍ നടത്തിയിട്ട് ദിവസങ്ങളായിട്ടുള്ളു. ടാറിംഗ് ജോലികൾ ചെയ്ത രാത്രിയിൽ പെയ്ത മഴ മൂലം ഈ പ്രവർത്തിക്ക് ആയുസ്സുണ്ടായില്ല. വീണ്ടും രൂപപ്പെട്ടീട്ടുള്ള കുഴികൾ അടിയന്തിരമായി അടച്ച് ഗതാഗതം സുഗമമാക്കാൻ നടപടിയെടുക്കണം.
മുൻപ് കുഴികൾ രൂപപ്പെട്ടു തുടങ്ങിപ്പോൾ മുതൽ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും നടപടി വൈകിയതിനാൽ രണ്ടാഴ്ചയോളം കാലടി ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി. പലപ്പോഴും മരോട്ടിച്ചോട് മുതൽ താന്നിപ്പുഴ വരെ ഗതാഗത കുരുക്ക് നീണ്ടു. നടുറോഡിൽ അകപ്പെടുന്ന ജനം പഞ്ചായത്ത് ജനപ്രതിനിധികളെ കുറ്റം പറഞ്ഞ് മുന്നോട്ടുപോകുന്ന സാഹചര്യം ഇനിയും ഉണ്ടാകരുത്.
മഴ ശക്തമായതോടെ എം.സി. റോഡിലും വിവിധ ഭാഗങ്ങളില്‍ കൂടുതൽ അപകടകരമായ വിധത്തില്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുയാണ്. ജംഗ്ഷനിൽ നിന്നും ആലുവ റോഡിലേക്ക് തിരിയുന്നിടത്ത് രൂപപ്പെട്ടിട്ടുള്ള വലിയ കുഴിയിൽ ഒരു ഇരുചക്ര വാഹന യാത്രക്കാരൻ വീഴാനിടയായി. എം.സി.റോഡിലുടെ യാത്ര ചെയ്യുന്നവരെ അപകടത്തിൽ പ്പെടുത്തുന്ന കുഴികൾ അടിയന്തിരമായി അടക്കണം. കാലടി പോലീസ് സ്റ്റേഷൻ ജംഗ്ഷനിൽ മഞ്ഞപ്രക്ക് തിരിയുന്നിടത്ത് വാട്ടർ അതോറിറ്റി കുഴിച്ച കുഴി മൂടാത്തതു മൂലം അപകട കൊണിയായി മാറിയിരിക്കുകയാണ്പ്രസിഡൻ്റ് പറഞ്ഞു.