കടുങ്ങല്ലൂർ: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കടുങ്ങല്ലൂർ മുപ്പത്തടം മാലിൽ വീട്ടിൽ, രഞ്ജിത്ത് (35)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം ഹേമലതയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. ബിനാനിപുരം പോലീസ് സ്റ്റേഷൽ പരിധിയിൽ നരഹത്യാശ്രമം, കഠിന ദേഹോപദ്രവം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഡിസംബർ അവസാനം മുപ്പത്തടം ഭാഗത്ത് വച്ച് ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ബിനാനിപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ബിനാനിപുരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.ആർ സുനിലിൻ്റെ നേതൃത്വത്തിൽ , സബ്ബ് ഇൻസ്പെക്ടർ പി.ജി ഹരി, അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർ വി.ബി അബ്ദുൾ റഷീദ്, സിവിൽ പോലീസ് ഓഫീസർമാരായ ജിഞ്ചു കെ മത്തായി, പി.എൽ ലിജു എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.



