
കാലടി: പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായി കാലടിയിലെ ഗതാഗത സൌകര്യങ്ങള്‍ ഒരുക്കുന്നതിനായി ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ബസ് ഉടമകള്‍ എന്നിവരുടെ യോഗം റോജി എം ജോൺ എം.എൽ.എ.യുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. പഞ്ചായത്തിൻ്റെ ബസ് സ്റ്റാൻ്റിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മുൻകമ്മിറ്റി തീരുമാനിച്ചിട്ടുള്ളതുപ്രകാരം ഒഴിഞ്ഞു കിടക്കുന്ന മാർക്കറ്റ് ഗ്രൗണ്ട് താത്ക്കാലിക സ്റ്റാൻ്റായി പ്രവർത്തിപ്പിക്കാൻ യോഗം ബസുടമകൾക്ക് നിർദ്ദേശം നൽകി. അങ്കമാലി ഭാഗത്തു നിന്നും കാലടിക്കു വരുന്ന ബസുകള്‍ നിലവിലെ ബസുകള്‍ നിര്‍ത്തുന്ന സ്റ്റോപ്പിനു പകരം നിലവില്‍ പ്രവര്‍ത്തനരഹിതമായ പെട്രോള്‍ പമ്പിനു മുന്‍വശത്തായി നിര്‍ത്തി ആളുകളെ ഇറക്കി കയറ്റി പോകണം.
കാലടി ടൌണില്‍ നിന്നും അങ്കമാലി ഭാഗത്തേയ്ക്ക് പോകുന്ന ബസുകള്‍ നിര്‍മ്മാണത്തിലിരിക്കുന്ന ബസ് സ്റ്റാന്റിനോടു ചേര്‍ന്നുള്ള പുതിയ വെയ്റ്റിംഗ് ഷെഡോഡുകൂടിയുള്ള സ്റ്റോപ്പില്‍ നിര്‍ത്തേണ്ടതാണ്.കെ.എസ്.ആര്‍.ടി.സി ദീര്‍ഘ ദൂര ബസുകളും ടി സ്റ്റോപ്പ് തന്നെ ഉപയോഗപ്പെടുത്തുന്നതിന് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതിന് തീരുമാനിച്ചു. മറ്റു ഭാഗങ്ങളിലേയ്ക്ക് പോകുകയും വരികയും ചെയ്യുന്ന ബസുകള്‍ നിലവിലുള്ള സ്റ്റോപ്പുകള്‍ കര്‍ശനമായി പാലിക്കണം.
ആലുവ ഭാഗത്തേക്കുള്ള ബസുകൾ കടുക്കാപ്പിള്ളി റോഡ് കഴിഞ്ഞ് നിറുത്തി ആളെ കയറ്റി പോകണം. ആലുവ ഭാഗത്തുനിന്നും വരുന്ന ബസുകൾ കാലടി പള്ളിക്കു മുൻപായി നിലവിലുള്ള സ്റ്റോപ്പിൽ നിറുത്തി ആളെ ഇറക്കി പോകണം.പെരുമ്പാവൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ പാലത്തിന് മുൻപായി നിലവിലെ സ്റ്റോപ്പിൽ നിറുത്തണം. തിരികെ വരുന്നവ പൂജ റെസിഡെന്‍സിയ്ക്ക് മുൻപ് നിറുത്തി ആളെ ഇറക്കി കയറ്റി പോകണം.മലയാറ്റൂർ റോഡിൽ മലയാറ്റൂർ, മഞ്ഞപ്ര ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ ആശ്രമം ജംഗ്ഷന്‍ കഴിഞ്ഞുള്ള നിലവിലുള്ള സ്റ്റോപ്പിൽ നിറുത്തി യാത്രക്കാരെ കയറ്റിയിറക്കി പോകണം. തിരികെ വരുന്നവ ആശ്രമം ജംഗ്ഷന് മുൻപ് നളന്ദ ബുക്സിന് സമീപം നിറുത്തി യാത്രക്കാരെ കയറ്റിയിറക്കി പോകണം.ഈ സ്റ്റോപ്പുകള്‍ അല്ലാതെ ഒരു സ്ഥലത്തും ബസുകള്‍ നിര്‍ത്തുവാനോ ആളെ കയറ്റുവാനോ പാടില്ലാത്തതാണ്.
യൂണിവേഴ്സിറ്റി കനാല്‍ബണ്ട് റോഡ് വണ്‍വേ സംവിധാനത്തിലേയ്ക്ക് മാറ്റുന്നതിന് നിലവില്‍ കാലടി ജംഗ്ഷന്‍ മുതല്‍ ആരംഭിക്കുന്ന മീഡിയന്‍ സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ മുന്‍വശം വരെ തുടര്‍ച്ചയായി സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. ഇക്കാര്യം നടപ്പിലാക്കാൻ കാലടി ടൗൺ റസിഡൻ്റ്സ് അസോസിയേഷനോട് യോഗം അഭ്യർത്ഥിച്ചു. അദ്ധ്യയന വര്‍ഷം തുടങ്ങുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾ വലിയതോതിൽ ബസ് സ്റ്റാന്റ് പരിസരത്ത് എത്തിച്ചേരാന്‍ ഇടയുള്ളത് കമ്മിറ്റി ചര്‍ച്ച ചെയ്തു. ആയതിനാല്‍ കഴിഞ്ഞ ട്രാഫിക് കമ്മിറ്റി തീരുമാന പ്രകാരം നിലവില്‍ പ്രവര്‍ത്തനരഹിതമായ മാര്‍ക്കറ്റ് താല്‍ക്കാലിക സ്റ്റാന്റായി ഉപയോഗിക്കേണ്ടതാണ്. വിദ്യാർത്ഥികൾക്കും മറ്റ് യാത്രക്കാര്‍ക്കും കയറി നില്‍ക്കാന്‍ നിലവിലെ മാര്‍ക്കറ്റിലെ ഷോപ്പുകളുടെ വരാന്ത ഉപയോഗിക്കാവുന്നതാണ്.
നാല് റൂട്ടുകളിലും, കൂടാതെ യൂണിവേഴ്സിറ്റി കനാല്‍ ബണ്ട് റോഡിലും ടൂവീലര്‍ ഉള്‍പ്പെടെയുള്ള അനധികൃത പാര്‍ക്കിംഗ് കര്‍ശനമായി നിരോധിച്ചു.
ടൂവീലറുകളും മറ്റ് ചെറിയ വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നതിന് പഞ്ചായത്തിന്റെ ടൌണിലുള്ള പഴയ മാര്‍ക്കറ്റ് സ്ഥലം താല്‍ക്കാലികമായി ഉപയോഗിക്കാന്‍ തീരുമാനിച്ചു.
പൊതുജനങ്ങള്‍ക്കും മറ്റു യാത്രക്കാര്‍ക്കും ബസ് സ്റ്റോപ്പുകള്‍ വ്യക്തമായി മനസ്സിലാക്കുന്നതിനാവശ്യമായ സൂചന ബോര്‍ഡുകള്‍ പഞ്ചായത്ത് തന്നെ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു.യൂണിവേഴ്സിറ്റി കനാല്‍ബണ്ട് റോഡ് വണ്‍വേ സംവിധാനത്തിലേയ്ക്ക് മാറേണ്ടതും അങ്കമാലി ഭാഗത്തു നിന്ന് മലയാറ്റൂര്‍ ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ക്ക് മാത്രം പ്രവേശനം ഉള്ളതും തിരിച്ച് യൂണിവേഴ്സിറ്റി കനാല്‍ബണ്ട് വഴിയിലൂടെ കാലടി ഭാഗത്തേയ്ക്ക് പ്രവേശനം നിരോധിക്കും.ബസ് സ്റ്റോപ്പുകളില്‍ ബസ് ചേര്‍ത്ത് നിര്‍ത്തി ആളെ കയറ്റുന്നതിനും ഇറക്കുന്നതിനും തീരുമാനിച്ചു.
പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ഷാനിദ നൗഷാദ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശാന്ത ചാക്കോ, സിജു കല്ലുങ്ങൽ, പഞ്ചായത്തംഗങ്ങൾ, സെക്രട്ടറി പി.എസ്. വിജയലക്ഷ്മി, കാലടി സബ് ഇൻസ്പെക്ടർ ജോസി എം ജോൺസൺ , മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, മർച്ചൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ, റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ, ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, തൊഴിലാളി യൂണിയൻ നേതാക്കൾ എന്നിവർ പങ്കെടുത്തു.