
അങ്കമാലി: പിതാവ് കരൾ പകുത്ത് നൽകിയെങ്കിലും കുഞ്ഞ് ഹെസാ മറിയത്തിന്റെ ജീവൻ നിലനിർത്താനായില്ല.
അങ്കമാലി തുറവൂർ സ്വദേശി സാൻന്റോയുടെ എട്ടുമാസം പ്രായമായ മകൾ ഹെസാ മറിയം മരണത്തിന് കീഴടങ്ങി. ഇന്നലെ വൈകിട്ടാണ് ഹെസ മരിച്ചത്. ജന്മനാ തന്നെ കരൾ സംബന്ധമായ അസുഖം ആയിരുന്നു ഹെസക്ക്. കഴിഞ്ഞമാസം പിതാവ് കരൾ പകുത്ത് നൽകി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. ചികിത്സയ്ക്ക് നാട്ടുകാരുടെ സഹായവും ഉണ്ടായിരുന്നു. മെല്ലെ ജീവിതത്തിലേക്ക് മടങ്ങി വരികയായിരുന്നു ഹെസ. ഇന്നലെ അസുഖം മൂർച്ഛിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഒരു നാടിന്റെ തന്നെ നൊമ്പരവുമായി ഹെസയുടെ വിയോഗം. സാന്റോ ധന്യ ദമ്പതികളുടെ മൂന്നാമത്തെ മകളാണ് ഹെസ.