
അങ്കമാലി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. തുറവൂർ പയ്യപ്പിള്ളി റോണി (41) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ല കളക്ടർ എൻ.എസ്. കെ ഉമേഷാണ് ഉത്തരവിട്ടത്. അങ്കമാലി, കാലടി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കുറ്റകരമായ നരഹത്യശ്രമം, കവർച്ച, തട്ടികൊണ്ട് പോകൽ, ദേഹോപദ്രവമേൽപ്പിക്കൽ, അതിക്രമിച്ച് കടക്കൽ, ന്യായവിരോധമായി സംഘം ചേരൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
കഴിഞ്ഞ ഒക്ടോബറിൽ അങ്കമാലിയിലെ ഒരു ബാറിൽ വച്ച് ആഷിക്ക് മനോഹരൻ എന്നയാളെ സംഘം ചേർന്ന് കൊലപ്പെടുത്തിയ കേസിൽ 4-ാം പ്രതിയായി ഉൾപ്പെട്ടതിനെ തുടർന്നാണ് നടപടി. ആഷിക്ക് മനോഹരൻ വധക്കേസിൽ ഉൾപ്പെട്ട ആഷിക്ക് പൗലോസ്, ബെറ്റിൻ എന്നിവരെ കഴിഞ്ഞ മാസത്തിൽ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. അങ്കമാലി പോലീസ് ഇൻസ്പെക്ടർ കെ. പ്രദീപ് കുമാർ, സബ്ബ് ഇൻസ്പെക്ടർമാരായ കെ.എ പോളച്ചൻ, ബേബി ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിബിൻ പി കൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.